മനസ്സിലൊരു പൂക്കാലം!
നിറയെ പൂത്ത ഒരു രാജമല്ലിയും അതിലേക്ക് പടർന്നുകയറിയ മുല്ലവള്ളിയും ഓർമ്മയിലേക്ക് ഇരച്ചെത്തുന്നു. കുട്ടിക്കാലത്തിന് നിറവും മണവും നല്കിയ നനുത്ത ഓർമ്മകൾ.
നിലാവുള്ള രാത്രികളിൽ അപ്പോൾ വിരിഞ്ഞ മുല്ലപ്പൂവുകൾ കോർത്തെടുത്ത് തലയിൽ ചൂടിച്ച് ഇളയമ്മ എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുമായിരുന്നു:
"മുല്ലപ്പൂം പല്ലിലോ
മുക്കൂറ്റിക്കവിളിലോ
അല്ലിമലർക്കാവിലോ
ഞാൻ മയങ്ങീ"
ജയഭാരതി അഭിനയിച്ചതിനേക്കാൾ ഭംഗിയായി ഞാൻ നാണം അഭിനയിച്ചിട്ടുണ്ടായിരുന്നു😂. കുഞ്ഞുപെറ്റിക്കൊട്ടിന്റ തുമ്പു പിടിച്ചു വട്ടം ചുറ്റി തറയിൽ വീഴുമ്പോൾ അച്ഛച്ഛനും അമ്മമ്മയും ഇളയമ്മയെ വഴക്കുപറയും.
രാവിലെയുണർന്ന് രാജമല്ലിപ്പൂക്കൾ കുലയോടെ പൊട്ടിച്ചെടുത്ത് പാടിഞ്ഞാറ്റയിൽ ഓട്ടുകിണ്ടിയിൽ കുത്തിവെക്കും. നിറയെ വെള്ളമുള്ളതുകൊണ്ട് വൈകുന്നേരം വരെ വാടാതിരിക്കും പൂക്കൾ! ഇപ്പോൾ എവിടെ രാജമല്ലിപ്പൂക്കൾ കണ്ടാലും ഒരുനിമിഷം നിൽക്കാതെ പോകാനാവില്ല. എപ്പോഴും മുള്ളുകൾ കുത്തി വേദനിപ്പിച്ചിട്ടും അവളോട് എന്ത് സ്നേഹമാണ്!
പാലവർണ്ണങ്ങളിലുള്ള രാജമല്ലിപ്പൂക്കൾ പിന്നീട് വലിയ അത്ഭുതമായിരുന്നു.
അച്ചാച്ഛൻറെ പൂന്തോട്ടപ്പണികൾക്ക് അസിസ്റ്റന്റ് ആയിരുന്നു ഞാൻ. നല്ല കൃഷിക്കാരനായ അച്ചാച്ഛൻ എവിടെ നിന്നൊക്കെയോ പൂച്ചെടികൾ കൊണ്ടുവരുമായിരുന്നു. മുന്തിരി കുലകൾ പോലെയുള്ള ഹൈഡ്രാഞ്ചിയ, വയലറ്റ് അടക്കം പല നിറമുള്ള ചെമ്പരത്തികൾ,
നന്ത്യാർവട്ടം, പിച്ചകം. കോളാമ്പിപ്പൂക്കൾ് വർണ്ണവും സൗരഭ്യവും നിറഞ്ഞ സന്ധ്യകൾ . ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും.
പൂക്കൾ, പനിനീർപ്പൂക്കൾ!
ചുവപ്പും ഇളംറോസും പനിനീർപ്പൂക്കളുടെ ഒരു വസന്തം തന്നെയായിരുന്നു അക്കാലം.
എന്നും ഒരു പൂവെങ്കിലും ചൂടാതെ സ്കൂളിൽ പോകാറില്ല. മുടിയിൽ നിന്ന് പൂവെടുത്ത് മണത്തുനോക്കി കമന്റടിക്കുന്ന ചേട്ടൻമാരും ഉണ്ടാരുന്നു ട്ടാ...😍
മേയ്ഫ്ലവർ എന്നും ഗുൽമോഹർ എന്നും വിളിക്കുന്ന വാകപ്പൂക്കൾ ആയിരുന്നു പിന്നൊരു വീക്ക്നെസ്സ്. ചുവന്നുകുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറുകൾ മനസ്സിലേക്ക് ഒരു പ്രണയവസന്തം തന്നെ കൊണ്ടുവരും അന്നും ഇന്നും.
മഞ്ഞവാകപ്പൂക്കളുടെ ചുവട്ടിൽ കൊഴിഞ്ഞുവീണ പ്രണയം ഒരു സുഖമുള്ള നൊമ്പരം തന്നെയാണിന്നും.😝
പിന്നെ ഞങ്ങളുടെ പൂരക്കാലവും തെയ്യക്കാലവും. അതിരുകളിൽ പൂവിട്ടുനിൽക്കുന്ന ചെമ്പകപ്പൂക്കളും പറമ്പിൽ അങ്ങിങ്ങു നിൽക്കുന്ന മുരിക്കുകളിൽ അഗ്നിനാളങ്ങൾ പോലെ മുരിക്കിൻ പൂക്കളും കുലകുലയായി ജടപ്പൂക്കളും. ഇവരൊക്കെയാണ് അക്കാലത്തെ നായകന്മാർ. ഇപ്പോൾ തെക്കും വടക്കും ചെമ്പകപ്പൂവിന്റെ പേര് പറഞ്ഞ് അടികൂടുന്നുണ്ടെങ്കിലും ഞങ്ങളുടെ ചെമ്പകമാ ചെമ്പകം കേട്ടോ.😎
പൂരക്കാലത്ത് പൂക്കൊട്ടകളുമായി നാടായനാടുചുറ്റിയത് ഇന്നലെക്കഴിഞ്ഞപോലെ. ചെമ്പകപ്പൂ തല്ലിപ്പറിച്ച്,, ജടപ്പൂ ഒടിച്ചെടുത്ത് , പാലപ്പൂ പെറുക്കിയെടുത്ത് , മുരിക്കിൻപൂക്കൾ വിടർത്തിയെടുത്ത് എല്ലാം പങ്കുവെച്ചിരുന്നപ്പോഴെപ്പോഴോ ആണ് ഞങ്ങളെല്ലാം വലിയ കുട്ടികളായത്😿
എരിഞ്ഞി/ഇലഞ്ഞിപ്പൂക്കളുടെ ത്രസിപ്പിക്കുന്ന സുഗന്ധം ഇപ്പോഴും സിരകളിലൂടൊഴുകുന്നു. അതിരാവിലെ പോയാലേ പൂവുകാണുകയുള്ളൂ..
സൂര്യപ്രകാശം വരുന്തോറും പൂക്കളുടെ വെള്ളനിറം മങ്ങിപ്പോകും. അതിരാവിലെ ഇലഞ്ഞിച്ചോട്ടിലെത്തുമ്പോൾ നാദ്യൻവീട്ടിലെ പാറതിയമ്മ പറയും" ഇരിയുന്നതെന്നെങ്കിലും ണ്ടാവും, നോക്കണേ കുഞ്ഞളേ..."
ഇലഞ്ഞിപ്പൂമാല പ്രണയസമ്മാനമായി കൈമാറിയ ഏട്ടൻമാരേം ഏച്ചിമാരേം ചെറുതായി ഓർമ്മയുണ്ട്😹
പാലപൂത്തമണമൊഴുകുന്ന (ഏഴിലംപാലയല്ല, ഞങ്ങളുടെ നാട്ടിൽ വേറെ പാലയുണ്ട്) ഊടുവഴികളിലൂടെ നിലാവത്ത് തെയ്യം കാണാൻ പോകാറുണ്ട്. യക്ഷിയോ പ്രേതമോ പിറകിലുണ്ടോന്ന് ഇടക്കിടെ തിരിഞ്ഞുനോക്കും. മൂത്തവരുടെ ഇടയിൽ കയറിയേ നടക്കൂ, മുന്നിലും പിന്നിലും നടക്കാൻ ധൈര്യമില്ല😂
ചാഞ്ഞുകിടക്കുന്ന ചെമ്പകക്കൊമ്പിൽ ചാടിക്കയറും ഗുളികൻ തെയ്യം, മുരിക്ക്മരം കാട്ടിക്കൊടുത്ത് ആർത്തുവിളിക്കും കുട്ടികൾ! അവരുടെ പിറകേ ഓടി പേടിപ്പിക്കും ഗുളികൻ തെയ്യം!☺️
ചെത്തിപ്പൂമാല കോർത്തിട്ട വലിയ മുടിയുമായി സൗന്ദര്യദേവതയായി മുച്ചിലോട്ടുഭഗവതി!
കാടും മലയുമേറിയ ദൈവം, ചെത്തിപ്പൂക്കളും തുമ്പച്ചെടിയുമലങ്കരിച്ച കിരീടവുമായി ജാതിക്കും മതത്തിനുമതീതനായി ഞങ്ങളുടെ മുത്തപ്പൻ!❤️
ഓണക്കാലത്ത് നീലപ്പട്ടുടുത്ത്, കാക്കപ്പൂവും കൃഷ്ണപ്പൂവും നെയ്തെടുത്ത് മാടായിപ്പാറയും മറ്റുസ്ഥലങ്ങളും. കാശ്മീരിലെ ഫ്ളവർവാലിയെ സ്വപ്നം കാണുന്ന ഞങ്ങളുടെ മുമ്പിലെ ദൃശ്യവിസ്മയം!
ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഞങ്ങളുടെ പൂക്കൾ! വർണ്ണങ്ങളുടെ മായാജാലം! വായിച്ചാലും വായിച്ചാലും. തീരാത്തപ്രകൃതിയാകുന്ന പുസ്തകം! കൂടെ മറന്നാലും മറന്നാലും മറക്കാനാകാത്ത ഓർമ്മകളുടെ പുസ്തകവും!
രജനി വെള്ളോറ
നിറയെ പൂത്ത ഒരു രാജമല്ലിയും അതിലേക്ക് പടർന്നുകയറിയ മുല്ലവള്ളിയും ഓർമ്മയിലേക്ക് ഇരച്ചെത്തുന്നു. കുട്ടിക്കാലത്തിന് നിറവും മണവും നല്കിയ നനുത്ത ഓർമ്മകൾ.
നിലാവുള്ള രാത്രികളിൽ അപ്പോൾ വിരിഞ്ഞ മുല്ലപ്പൂവുകൾ കോർത്തെടുത്ത് തലയിൽ ചൂടിച്ച് ഇളയമ്മ എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുമായിരുന്നു:
"മുല്ലപ്പൂം പല്ലിലോ
മുക്കൂറ്റിക്കവിളിലോ
അല്ലിമലർക്കാവിലോ
ഞാൻ മയങ്ങീ"
ജയഭാരതി അഭിനയിച്ചതിനേക്കാൾ ഭംഗിയായി ഞാൻ നാണം അഭിനയിച്ചിട്ടുണ്ടായിരുന്നു😂. കുഞ്ഞുപെറ്റിക്കൊട്ടിന്റ തുമ്പു പിടിച്ചു വട്ടം ചുറ്റി തറയിൽ വീഴുമ്പോൾ അച്ഛച്ഛനും അമ്മമ്മയും ഇളയമ്മയെ വഴക്കുപറയും.
രാവിലെയുണർന്ന് രാജമല്ലിപ്പൂക്കൾ കുലയോടെ പൊട്ടിച്ചെടുത്ത് പാടിഞ്ഞാറ്റയിൽ ഓട്ടുകിണ്ടിയിൽ കുത്തിവെക്കും. നിറയെ വെള്ളമുള്ളതുകൊണ്ട് വൈകുന്നേരം വരെ വാടാതിരിക്കും പൂക്കൾ! ഇപ്പോൾ എവിടെ രാജമല്ലിപ്പൂക്കൾ കണ്ടാലും ഒരുനിമിഷം നിൽക്കാതെ പോകാനാവില്ല. എപ്പോഴും മുള്ളുകൾ കുത്തി വേദനിപ്പിച്ചിട്ടും അവളോട് എന്ത് സ്നേഹമാണ്!
പാലവർണ്ണങ്ങളിലുള്ള രാജമല്ലിപ്പൂക്കൾ പിന്നീട് വലിയ അത്ഭുതമായിരുന്നു.
അച്ചാച്ഛൻറെ പൂന്തോട്ടപ്പണികൾക്ക് അസിസ്റ്റന്റ് ആയിരുന്നു ഞാൻ. നല്ല കൃഷിക്കാരനായ അച്ചാച്ഛൻ എവിടെ നിന്നൊക്കെയോ പൂച്ചെടികൾ കൊണ്ടുവരുമായിരുന്നു. മുന്തിരി കുലകൾ പോലെയുള്ള ഹൈഡ്രാഞ്ചിയ, വയലറ്റ് അടക്കം പല നിറമുള്ള ചെമ്പരത്തികൾ,
നന്ത്യാർവട്ടം, പിച്ചകം. കോളാമ്പിപ്പൂക്കൾ് വർണ്ണവും സൗരഭ്യവും നിറഞ്ഞ സന്ധ്യകൾ . ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും.
പൂക്കൾ, പനിനീർപ്പൂക്കൾ!
ചുവപ്പും ഇളംറോസും പനിനീർപ്പൂക്കളുടെ ഒരു വസന്തം തന്നെയായിരുന്നു അക്കാലം.
എന്നും ഒരു പൂവെങ്കിലും ചൂടാതെ സ്കൂളിൽ പോകാറില്ല. മുടിയിൽ നിന്ന് പൂവെടുത്ത് മണത്തുനോക്കി കമന്റടിക്കുന്ന ചേട്ടൻമാരും ഉണ്ടാരുന്നു ട്ടാ...😍
മേയ്ഫ്ലവർ എന്നും ഗുൽമോഹർ എന്നും വിളിക്കുന്ന വാകപ്പൂക്കൾ ആയിരുന്നു പിന്നൊരു വീക്ക്നെസ്സ്. ചുവന്നുകുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറുകൾ മനസ്സിലേക്ക് ഒരു പ്രണയവസന്തം തന്നെ കൊണ്ടുവരും അന്നും ഇന്നും.
മഞ്ഞവാകപ്പൂക്കളുടെ ചുവട്ടിൽ കൊഴിഞ്ഞുവീണ പ്രണയം ഒരു സുഖമുള്ള നൊമ്പരം തന്നെയാണിന്നും.😝
പിന്നെ ഞങ്ങളുടെ പൂരക്കാലവും തെയ്യക്കാലവും. അതിരുകളിൽ പൂവിട്ടുനിൽക്കുന്ന ചെമ്പകപ്പൂക്കളും പറമ്പിൽ അങ്ങിങ്ങു നിൽക്കുന്ന മുരിക്കുകളിൽ അഗ്നിനാളങ്ങൾ പോലെ മുരിക്കിൻ പൂക്കളും കുലകുലയായി ജടപ്പൂക്കളും. ഇവരൊക്കെയാണ് അക്കാലത്തെ നായകന്മാർ. ഇപ്പോൾ തെക്കും വടക്കും ചെമ്പകപ്പൂവിന്റെ പേര് പറഞ്ഞ് അടികൂടുന്നുണ്ടെങ്കിലും ഞങ്ങളുടെ ചെമ്പകമാ ചെമ്പകം കേട്ടോ.😎
പൂരക്കാലത്ത് പൂക്കൊട്ടകളുമായി നാടായനാടുചുറ്റിയത് ഇന്നലെക്കഴിഞ്ഞപോലെ. ചെമ്പകപ്പൂ തല്ലിപ്പറിച്ച്,, ജടപ്പൂ ഒടിച്ചെടുത്ത് , പാലപ്പൂ പെറുക്കിയെടുത്ത് , മുരിക്കിൻപൂക്കൾ വിടർത്തിയെടുത്ത് എല്ലാം പങ്കുവെച്ചിരുന്നപ്പോഴെപ്പോഴോ ആണ് ഞങ്ങളെല്ലാം വലിയ കുട്ടികളായത്😿
എരിഞ്ഞി/ഇലഞ്ഞിപ്പൂക്കളുടെ ത്രസിപ്പിക്കുന്ന സുഗന്ധം ഇപ്പോഴും സിരകളിലൂടൊഴുകുന്നു. അതിരാവിലെ പോയാലേ പൂവുകാണുകയുള്ളൂ..
സൂര്യപ്രകാശം വരുന്തോറും പൂക്കളുടെ വെള്ളനിറം മങ്ങിപ്പോകും. അതിരാവിലെ ഇലഞ്ഞിച്ചോട്ടിലെത്തുമ്പോൾ നാദ്യൻവീട്ടിലെ പാറതിയമ്മ പറയും" ഇരിയുന്നതെന്നെങ്കിലും ണ്ടാവും, നോക്കണേ കുഞ്ഞളേ..."
ഇലഞ്ഞിപ്പൂമാല പ്രണയസമ്മാനമായി കൈമാറിയ ഏട്ടൻമാരേം ഏച്ചിമാരേം ചെറുതായി ഓർമ്മയുണ്ട്😹
പാലപൂത്തമണമൊഴുകുന്ന (ഏഴിലംപാലയല്ല, ഞങ്ങളുടെ നാട്ടിൽ വേറെ പാലയുണ്ട്) ഊടുവഴികളിലൂടെ നിലാവത്ത് തെയ്യം കാണാൻ പോകാറുണ്ട്. യക്ഷിയോ പ്രേതമോ പിറകിലുണ്ടോന്ന് ഇടക്കിടെ തിരിഞ്ഞുനോക്കും. മൂത്തവരുടെ ഇടയിൽ കയറിയേ നടക്കൂ, മുന്നിലും പിന്നിലും നടക്കാൻ ധൈര്യമില്ല😂
ചാഞ്ഞുകിടക്കുന്ന ചെമ്പകക്കൊമ്പിൽ ചാടിക്കയറും ഗുളികൻ തെയ്യം, മുരിക്ക്മരം കാട്ടിക്കൊടുത്ത് ആർത്തുവിളിക്കും കുട്ടികൾ! അവരുടെ പിറകേ ഓടി പേടിപ്പിക്കും ഗുളികൻ തെയ്യം!☺️
ചെത്തിപ്പൂമാല കോർത്തിട്ട വലിയ മുടിയുമായി സൗന്ദര്യദേവതയായി മുച്ചിലോട്ടുഭഗവതി!
കാടും മലയുമേറിയ ദൈവം, ചെത്തിപ്പൂക്കളും തുമ്പച്ചെടിയുമലങ്കരിച്ച കിരീടവുമായി ജാതിക്കും മതത്തിനുമതീതനായി ഞങ്ങളുടെ മുത്തപ്പൻ!❤️
ഓണക്കാലത്ത് നീലപ്പട്ടുടുത്ത്, കാക്കപ്പൂവും കൃഷ്ണപ്പൂവും നെയ്തെടുത്ത് മാടായിപ്പാറയും മറ്റുസ്ഥലങ്ങളും. കാശ്മീരിലെ ഫ്ളവർവാലിയെ സ്വപ്നം കാണുന്ന ഞങ്ങളുടെ മുമ്പിലെ ദൃശ്യവിസ്മയം!
ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഞങ്ങളുടെ പൂക്കൾ! വർണ്ണങ്ങളുടെ മായാജാലം! വായിച്ചാലും വായിച്ചാലും. തീരാത്തപ്രകൃതിയാകുന്ന പുസ്തകം! കൂടെ മറന്നാലും മറന്നാലും മറക്കാനാകാത്ത ഓർമ്മകളുടെ പുസ്തകവും!
രജനി വെള്ളോറ